Pravasimalayaly

ഒടുവില്‍ ജെസ്‌നയെ കണ്ടെത്തി, ബംഗളുരുവിലെ ആശ്രയഭവനില്‍ ജെസ്‌നയും സുഹൃത്തും എത്തി:നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയതായി സൂചന

ബംഗളുരു: കാഞ്ഞിരപ്പള്ളിയില്‍നിന്നു കാണാതായ ജെസ്‌നയെ ബംഗളുരുവില്‍ കണ്ടെന്നു സ്ഥിരീകരണം. ബംഗളുരുവിലെ ആശ്രയഭവനില്‍ ജെസ്‌നയും സുഹൃത്തും എത്തിയിരുന്നതായാണു സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ ഇരുവരും ബംഗളുരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ശനിയാഴ്ചയാണ് ഇവര്‍ ഇവര്‍ ചികിത്സ തേടിയെത്തിയത്. ഇവര്‍ പിന്നീട് മൈസുരുവിലേക്കു പോയെന്നാണു സൂചന.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്‌ന മരിയ ജയിംസി(20)നെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജെസ്‌നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജെസ്‌ന.

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം ബംഗളുരുവിലെത്തിയിരുന്നെങ്കിലും തുന്പു കിട്ടാതെ മടങ്ങിയിരുന്നു. ബംഗളൂരുവില്‍നിന്ന് ജെസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ടു ഫോണ്‍ കോളുകളുടെ ഉറവിടം തേടിയാണ് വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബംഗളുരുവിലേക്കു പോയത്. ബന്ധപ്പെട്ട മൊബൈല്‍ കന്പനികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Exit mobile version