Pravasimalayaly

ചോദ്യപേപ്പർ ചോർച്ച, എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെതിരെ സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികളാണ് തള്ളിയത്. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പത്താം ക്ലാസ് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ നടത്തുകയാണെങ്കിൽ രാജ്യം മുഴുവൻ അത് ഒരു പോലെ നടത്തണമെന്നും അല്ലാത്തപക്ഷം തുല്യതാവകാശ ലംഘനമായിരിക്കുമെന്നും കാണിച്ച് രണ്ട് മലയാളി വിദ്യാർഥിനികൾ ഹർജി നൽകിയിരുന്നു. അനസൂയ തോമസ്, ഗായത്രി തോമസ് എന്നീ വിദ്യാർഥിനികളാണ് ഹർജി സമർപ്പിച്ചത്. ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റോഹൻ മാത്യുവാണ് ഹർജി നൽകിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ വീണ്ടും നടത്തുന്നത് നിർബന്ധമാക്കേണ്ട എന്ന വാദം കോടതി അംഗീകരിച്ചില്ല.

Exit mobile version