Pravasimalayaly

ബിനോയി കൊടിയേരിക്കെതിരായ പീഡനആരോപണം: പാര്‍ട്ടി ഇടപെടില്ലെന്നു കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നാണ് ദേശീയ നേതൃത്വത്തിന് ഇക്കാര്‌യത്തിലുള്ള പ്രതികരണം . യുവതി ഉന്നയിച്ച ആരോപണം സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തും. ഡാന്‍സ് ബാര്‍ ജീവനക്കാരിയായ ബീഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി നല്കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു . പരാതിക്കാരിയെ അറിയാമെന്നും എന്നാല്‍ പരാതിയുടെ പിന്നില്ഡ ബ്ലാക്ക് മെയിലിങ്ങാണെന്നും ബിനോയി വിശദീകരിച്ചു. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു

Exit mobile version