Pravasimalayaly

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ എല്ലാ വസ്തുതകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ എല്ലാ വസ്തുതകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അപകടസമയത്ത് കാറോടിച്ചത് ആരാണെന്ന് വ്യത്യസ്തമായ സാക്ഷിമൊഴികളുള്ളതാണ് സംശയകരമായ സാഹചര്യമുണ്ടാക്കിയത്. ഇതേക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടക്കുകയാണ്. ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍, അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, ബാലഭാസ്‌കറുമായി ബന്ധമുണ്ടായിരുന്നവര്‍ എന്നിവരുടെയെല്ലാം മൊഴികള്‍ രേഖപ്പെടുത്തി. മോട്ടോര്‍ വാഹന വകുപ്പിലെ വിദഗ്ദ്ധരുടെ സേവനം ഉപയോഗിച്ച് ശാസ്ത്രീയപരിശോധനയും തെളിവെടുപ്പും നടത്തി. ഫോണ്‍കാള്‍ വിവരങ്ങള്‍, യാത്രാമദ്ധ്യേ കാര്‍ നിറുത്തിയ സ്ഥലത്ത് കണ്ട ആളുകള്‍ എന്നിവയെല്ലാം പരിശോധിച്ചു. എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരും, ആര്‍ക്കും ഒരു സംശയവും വേണ്ട- പി.ടി.തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

Exit mobile version