. പാവപ്പെട്ടവന്‍ സിഐ ആയാല്‍ മേലുദ്യോഗസ്ഥര്‍ക്ക് ദഹനക്കേടോ? കൈക്കൂലിക്കും അഴിമതിക്കും മുന്നില്‍ മുട്ടുമടക്കാത്ത ജീവനക്കാര്‍ പലപ്പോഴും മേലുദ്യോഗസ്ഥരുടെ ഇരകളാകേണ്ടി വരുന്നു. കു്ത്തുവാക്കുകള്‍ നേരിടേണ്ടിവരുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥരാണ്. നവാസ് എന്ന ഉദ്യോഗസ്ഥന്‍ എ്ത്രമാത്രം സത്യസന്ധനായിരുന്നുവെന്നു നാട്ടുകാര്‍ക്ക് വ്യക്തമായി അറിയാം. അതിന്റെ ഒരു നേര്‍ചിത്രമാണ് ധനുസുമോദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ നവാസിനെ കാണാതായ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റും കണ്ടെത്തിയപ്പോള്‍ വീണ്ടുമിട്ട പോസ്റ്റും.
ധനുസുമോദിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കപടലോകത്ത് ആത്മാര്‍ത്ഥ ഹൃദയമുണ്ടായതാണ് ഈ മനുഷ്യന്റെ പരാജയം.നിയമം മാത്രം നടന്നാല്‍ പോരാ നീതിയും നടപ്പാക്കണമെന്ന് വാശിപിടിച്ചതാണ് ഈ ഉദ്യോഗസ്ഥന്റെ പരാജയം .സ്വന്തം ശരികള്‍ മറ്റുള്ളവരുടെ മുന്നില്‍ അടിയറവ് പറയാതെ, ആരുടേയും മുന്നില്‍ നട്ടെല്ല് വളക്കാതിരുന്നതാണ് ഇദ്ദേഹത്തിന്റെ തെറ്റ്.നവസിക്കാ, നിങ്ങള്‍ എവിടെ ആണെങ്കിലും മടങ്ങി വരൂ… കപ്പലണ്ടി വിറ്റും തേയില വിറ്റുമൊക്കെ കഷ്ടപ്പാടിനെ കൗമാരത്തിലേ തോല്‍പ്പിച്ച ആളാണ് നിങ്ങള്‍…വാപ്പച്ചീനെ റോള്‍ മോഡലാക്കി ഇളയവള്‍ എത്ര മനോഹരമായാണ് കണിക്കൊന്നയില്‍ ഇരുന്നപ്പോള്‍ പാടിയത് ! മൂത്തവളുടെ പേരിന് മുന്നില്‍ ഡോ. എന്ന് ചേര്‍ക്കാന്‍ ഇനി അധിക നാളില്ല. ആരിഫത്ത ഏറെ സങ്കടത്തിലാണ്.കാക്കി പോകണമെങ്കില്‍ പോകട്ടെ വി ആര്‍ എസ് എടുത്തു വാ… സജിത്തിനെ കൊണ്ട് കവിത ചൊല്ലിച്ചു, സബീഷുമായി നമുക്ക് മാരാരിക്കുളത്ത് ഇരിക്കാം എന്ന വാക്ക് പാലിക്കണ്ടേ? ഇക്കയ്ക്ക് എന്ത് പറ്റിയെന്നു ചോദിച്ചു എത്രപേരാണ് എന്നെ വിളിച്ചതെന്ന് അറിയാമോ, ആരും നവാസ് സാര്‍ എന്നല്ല പറഞ്ഞത്.ഒ എന്‍ വി യുടെ കവിത നമുക്കൊരുമിച്ചു ചൊല്ലാം. എവിടെ ആണെങ്കിലും വായോ… ഇങ്ങനെയാണ് ആദ്യ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
നവാസിനെ കണ്ടെത്തിക്കഴിഞ്ഞ ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റ് കൊല്ലത്ത് നിന്നും പുനലൂര്‍ തെങ്കാശി വഴി രാമേശ്വരത്തേയ്ക്കാണ് യൊത്ര തിരിച്ചത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായതാണ് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടത്. പുലര്‍ച്ചെ 4.30 വരെ (18 മണിക്കൂര്‍ ) ജോലി ചെയ്യുമ്പോഴും അറ്റന്‍ഡന്‍സ് പുസ്തകത്തില്‍ അബ്‌സെന്‍ഡ് മാര്‍ക് ചെയ്തു കിട്ടുമ്പോള്‍ ആര്‍ക്കായാലും മനസ് തകര്‍ന്നു പോകും. ആത്മഹത്യ ചെയ്യാതിരിക്കാനാണ് രാമേശ്വരത്തേക്ക് തിരിച്ചത്. കേരളത്തില്‍ നടക്കുന്ന ഈ വിവാദമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ട്രെയിനില്‍ വച്ചു ഞജഎ ആണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ കരൂര്‍ സ്റ്റേഷനിലാണ്. രാമനാഥപുരത്തെ അധ്യാപകനെ കാണുകകൂടിയായിരുന്നു യാത്രയുടെ ഉദ്ദേശം.കാണ്മാനില്ല എന്ന പ്രശ്‌നം അവസാനിച്ചെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കീഴുദ്ദ്യോഗസ്ഥരെ ശാസിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷയും ഭീഷണിയുമൊക്കെ സംബന്ധിച്ച് സേനയില്‍ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ കാണാതാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്ക് മുന്‍പായി ഒരു ന്യൂസ് പ്രെസെന്ററുമായി സംസാരിച്ചപ്പോള്‍ പുതിയ തിയറി ഇറങ്ങിയതായി അറിഞ്ഞു. കടം കൊണ്ടാണത്രേ നവാസ് നാട് വിട്ടത്. ഞാനും നവാസുമായി മാനസിക അടുപ്പം ഉണ്ടാകാന്‍ ഇടയുള്ള കാര്യം പറഞ്ഞാല്‍ ഇക്കാര്യത്തിലെ വസ്തുത മനസിലാകും. പത്ത് വര്‍ഷം മുന്‍പ് അന്ന് എസ് ഐ ആയിരുന്ന നവാസിക്കയുടെ പേഴ്സണല്‍ മൊബൈലില്‍ നിന്നും തുടര്‍ച്ചയായി മിസ്സ്ഡ് കോളുകള്‍. തിരിച്ചു വിളിച്ചപ്പോള്‍ ക്ഷമാപണത്തോടെ ആണ് അങ്ങേര് തുടങ്ങിയത് ‘മൊബൈലില്‍ ബാലന്‍സ് ഇല്ലാത്തത് കൊണ്ടാണ് മിസ്സ് അടിച്ചത് ‘ എറണാകുളം നഗരത്തില്‍ ജോലി ചെയ്യുന്ന സാധാരണ പോലീസുകാരന്റെ സാമ്പത്തിക ചുറ്റുപാടുകളെകുറിച്ച് കൃത്യമായി ബോധ്യമുള്ള എനിക്ക് ആ വാക്കുകള്‍ മതിയായിരുന്നു ആ സത്യസന്ധനെ മനസിലാക്കാന്‍. ബാപ്പയുടെ അകാല നിര്യാണം മുതല്‍ നവാസിക്കയ്ക്ക് സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പാണ്. പത്താംതീയതിക്ക് മുന്‍പേ ശമ്പളം തീരും. സാമ്പത്തിക പ്രശ്‌നം കൊണ്ട് നാടുവിടണം എങ്കില്‍ 12 വയസുള്ളപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രയ്ക്ക് പട്ടിണി ആയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ചുമട് എടുക്കാന്‍ പോയാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. ഫയര്‍മാന്‍, പോലീസ് കോണ്‍സ്റ്റബിള്‍ ജോലി ജോലി തുടങ്ങി ഒടുവില്‍ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് എസ് ഐ ടെസ്റ്റും കീഴടക്കുകയായിരുന്നു. തിയറിക്കാരോട് ഒന്നേ പറയാനുള്ളൂ -വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. ഇതിനേക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല പിന്നാ…അഞ്ച് മിനിറ്റിനുള്ളില്‍ കരൂര്‍ നിന്നും തിരിക്കും. ഇന്ന് എറണാകുളത്ത് എത്തും. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തിരോധാനത്തില്‍ ആശങ്ക പ്പെട്ട കേരളം ഒരു കാര്യത്തിന് കൂടി അടിവരയിടുന്നുണ്ട്. നന്മ വറ്റാത്ത കുറെ ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. പ്രതികാര നടപടി ഉണ്ടാകാതെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ സി ഐ ആയി ചുമതല ഏറ്റെടുക്കാന്‍ നവാസിക്കയ്ക്ക് കഴിയും എന്ന് കരുതുന്നു. എല്ലാവര്‍ക്കും നന്ദി എന്‍ബി :നവാസ് ഇക്കയെ കണ്ടുപിടിച്ചതിനാല്‍ സാമൂഹ്യപ്രവര്‍ത്തകനായ കരപ്പുറം രാജശേഖരന്‍ പ്രഖ്യാപിച്ച നിരാഹാര സമരം ഉപേക്ഷിച്ചു. എന്നുപറഞ്ഞാ്ണ് ധനുസുമോദിന്റെ ഫേസബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.