126 സെനികരെ ഹമാസ് ബന്ദികളാക്കി, സ്ഥിരീകരിച്ച് ഇസ്രയേല്‍

0
30

ടെല്‍അവീവ്: 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാന്‍ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഗാസയില്‍ കടന്ന് സൈനിക നടപടി ഉടനുണ്ടാകുമെന്നും, വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും ഇസ്രയേല്‍ ആവര്‍ത്തിച്ചു. അതേസമയം, വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവര്‍ത്തിച്ച ഇസ്രയേല്‍ കരയുദ്ധം ഉടനെന്ന് മുന്നറിയിപ്പും നല്‍കി. ഗാസയില്‍ മരണ സംഖ്യ 2300 കടന്നു.ലബനോന്‍ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി ഗ്രാമമായ നര്‍ഹയ്യ പട്ടണത്തോട് ചേര്‍ന്ന സ്തൂല ഗ്രമത്തിലാണ് റോക്കറ്റ് പതിച്ചത്. മൂന്ന് പേര്‍ക്ക് മാരകമായി പരിക്കേറ്റു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേല്‍ നിരവധി റോക്കറ്റ് ആക്രമണം നടത്തി. അതിര്‍ത്തിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും, വന്നാല്‍ വെടിവെച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേല്‍ ആക്രമണത്തില്‍ ആലപ്പോ വിമാനത്താവളം തകര്‍ന്നതായി സിറിയ ആരോപിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം ആക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം, ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. മരണ സംഖ്യയും ഉയരുകയാണ്. ടെല്‍ അവീവിനെ ലക്ഷ്യമാക്കി ഹമാസും നിരവധി റോക്കറ്റുകള്‍ തൊടുത്തു. ഇസ്രയേല്‍ സനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ ഗാസയിലേക്ക് നീങ്ങിയവരുടെ വാഹന വ്യൂഹത്തിന് നേരെ റോക്കറ്റാക്രമണം നടന്നു. നിരവധി പേരാണ് കൊല്ലപ്പെട്ടത്.ഇസ്രയേല്‍ ഹമാസ് യുദ്ധത്തെ കുറിച്ചുള്ള യുഎന്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള കരട് പ്രമേയം എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. ഈജ്പത് റാഫാ ഗേറ്റ് തുറക്കാത്തതിനാല്‍ ഗാസയില്‍ നിന്നും വിദേശികളടക്കമുള്ളവരുടെ ഒഴിപ്പിക്കലും പ്രതിസന്ധിയിലാണ്. തുര്‍ക്കി, യുഎഇ, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും സന്നദ്ധ സംഘടനകളും എത്തിച്ച സഹായ വസ്തുക്കളടങ്ങിയ വാഹനങ്ങളും റാഹാ ഗേറ്റില്‍ കാത്തു കിടക്കുന്നുണ്ട്. ഇറാന്‍ വിദേശ കാര്യമന്ത്രിയുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. ഇസ്രയേല്‍ അതിക്രമം തുടര്‍ന്നാല്‍ കനത്ത പ്രത്യഘാതം ഉണ്ടാകുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.

Leave a Reply