Saturday, October 5, 2024
HomeMoviesMovie Newsമീ ടുവിനെ നിസാരവത്ക്കരിച്ചിട്ടില്ല, ക്ഷമ ചോദിക്കുന്നു: ധ്യാൻ ശ്രീനിവാസൻ

മീ ടുവിനെ നിസാരവത്ക്കരിച്ചിട്ടില്ല, ക്ഷമ ചോദിക്കുന്നു: ധ്യാൻ ശ്രീനിവാസൻ

മീ ടൂവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മീ ടൂ മൂവ്മെന്റിനെ ഒരിക്കലും താൻ നിസാരമായി കണ്ടിട്ടില്ലെന്നും വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീതിയിലുള്ള തന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുകയാണെന്നും ധ്യാൻ ശ്രീനിവാസൻ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ആദ്യമായി പറയട്ടെ, മീ ടൂ മൂവ്മെന്റിനെ ഞാൻ നിസ്സാരമായിട്ടേ അല്ല കാണുന്നത്. എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളാണ്, ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് എന്നോട് ചോദിക്കുന്നത്. ബേസിക്കലി അത് സബ് സ്റ്റാൻഡേർഡ് ആയിട്ടുള്ള ഒരു ചോദ്യമാണ്. എന്തിനാണ് അങ്ങനെയൊരു ചോദ്യമെന്ന് എനിക്ക് മനസിലായിട്ടില്ല.

ചേട്ടൻ ആരെയെങ്കിലും തേച്ചിട്ടുണ്ടോ? ഞാൻ പറഞ്ഞു ഞാൻ കുറേ പേരെ തേച്ചിട്ടുണ്ട്. ഞാൻ വെറുതെ അങ്ങ് തട്ടുവാ. എന്നെ കുറേ പേര് തേച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞാൽ ആരൊക്കെയാണ് അത് എന്ന് അടുത്ത ചോദ്യം വരും. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ കുറേ പേരെ തേച്ചിട്ടുണ്ട് എന്ന്. ഇതിനെ ഫോളോ ചെയ്താണ് ഞാൻ ആ സ്റ്റേറ്റ്മെന്റ് പറഞ്ഞത്.

പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ ഞാൻ പെട്ടുപോയേനെ, കുറേ വർഷം ഞാൻ അകത്തുകിടന്നേനെ എന്ന് ഞാൻ പറഞ്ഞു. ചെറുതായി ഒന്ന് ചിരിച്ചിട്ടാണ് ഞാൻ അത് പറഞ്ഞത്. ആ ചിരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർ ആയ ഒരു ചേച്ചി ഒരു സ്റ്റേറ്റ്മെന്റ് ഇട്ടു.

ഞാൻ പണ്ടുചെയ്ത തോന്നിവാസവും പോക്രിത്തരവുമൊക്കെ ആലോചിക്കുന്നതിന് മുൻപ് ഞാൻ സാധാരണ ഒന്ന് ചിരിക്കും. അത് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടിയുള്ള ചിരിയോ ഒഫന്റ് ചെയ്യാൻ വേണ്ടിയുള്ള ചിരിയോ അല്ലെങ്കിൽ ഇപ്പറഞ്ഞ അതിജീവിതരെ ഇൻസൾട്ട് ചെയ്യാനോ വിഷമിപ്പിക്കാനോ ഉള്ള രീതിയിലുള്ള കൊലച്ചിരിയോ അല്ല.

മറിച്ച് എന്റെ കഥകൾ ആലോചിച്ചിട്ടുള്ള ചിരിയാണ്. ആ ചിരി ചിലരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പുപറയുകയാണ്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ആ ചിരി ചിരിച്ചത്. പിന്നെ ഞാൻ പറഞ്ഞ പ്രസ്താവന. ഞാൻ മീ ടൂ ചെയ്തിട്ടുണ്ടെന്ന് ആരെങ്കിലും സ്വയം പറഞ്ഞ് കേട്ടിട്ടുണ്ടോ? അങ്ങനെ ലോകത്തിൽ ആരെങ്കിലും ഉണ്ടാകുമോ?

അങ്ങനെ ആരും പറയില്ല. അങ്ങനെ ഒരാൾ പറയണമെങ്കിൽ അയാൾ അത് ചെയ്തിട്ടുണ്ടാകണം. ഞാൻ ചെയ്തിട്ടുണ്ട്. അതാണ് ഏറ്റവും വലിയ പോയിന്റ്. ഞാൻ പറഞ്ഞത് വെറുതെ ഒരു സ്റ്റേറ്റ്മെന്റല്ല. എന്റെ ഒരു പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപേ, ടീനേജ് സമയത്ത് ഞാൻ ചെയ്തിട്ടുള്ള പ്രധാന രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ട്. ഈ മൂവ്മെന്റ് വരുന്നതിനും മുൻപ് ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങളാണ്,

ഒന്ന് സെക്സ് ജോക്ക്സാണ്. അതായത് എന്റെ സോഷ്യൽ സർക്കിളിനകത്തും നമ്മുടെ കൂട്ടുകാരും കൂട്ടുകാരികളും നിൽക്കുന്ന സർട്ടക്കിളിലും ഞാൻ പറഞ്ഞ കാര്യങ്ങൾ ആണ്. അല്ലാതെ റാൻഡം ആയി ആളുകളുള്ള സർക്കിളിലല്ല അത് പറഞ്ഞത്. ആവശ്യമില്ലാത്ത കുറേ തമാശകൾ. 18,19,20 വയസിലെ കാര്യമാണ് ഇത്. അതും കൂടി പരിഗണിക്കണം.

എന്റെ കോളേജ് സമയം. ഈ തമാശ പറയുന്നത് ആൾക്കാരെ ചിരിപ്പിക്കാനൊക്കെ ആയിരിക്കണം. അത് ആ സെൻസിൽ എല്ലാവരും എടുത്തോളണം എന്നും ഇല്ല. അന്ന് കൂട്ടത്തിൽ ഇരുന്ന് ചിരിക്കുകയും പിന്നീട് ഇതിനെ കുറിച്ച് ചിന്തിച്ചവരും ഉണ്ട്. എന്റെ ഒരു പെൺസുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞു, ഇത്തരം കാര്യങ്ങൾ പറയുന്നതിൽ ഒരു പരിധിയുണ്ട്. അതിന്റെ മുകളിൽ നീ പറയുന്നത് പലർക്കും ഇഷ്ടപ്പെടുന്നില്ല എന്ന്.

അന്നാണ് ഞാൻ ചിന്തിച്ചുതുടങ്ങുന്നത്. ഇതൊന്നും ഞാൻ പറയാൻ പാടില്ലെന്ന് മനസിലാക്കുന്നത് അപ്പോഴാണ്. ഒരു പെൺകുട്ടി തന്നെയാണ് എനിക്ക് ഇത് പറഞ്ഞു തരുന്നത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ തിര എന്ന സിനിമ ചെയ്യുന്നത്. അന്ന് കുറേ റിസേർച്ച് ചെയ്ത സംഭവമായിരുന്നു ഹറാസ്സിങ്ങും ടോർച്ചറിങ്ങും ട്രാഫിക്കിങ്ങും എല്ലാം. ഞാൻ വായിച്ച ഒരുപാട് മെറ്റീരിയൽസ് ഉണ്ട്. അന്ന് ഞാൻ ശരിക്കും തിരിച്ചറിയുകയാണ് എന്റെ പ്രായത്തിൽ ഞാൻ ചെയ്തിരുന്ന, ഈ തമാശയടക്കം എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാകും വിഷമിപ്പിച്ചിട്ടുണ്ടാകും എന്ന്.

മീ ടൂ എന്ന് പറയുന്നത് അടിസ്ഥാനപരമായി സെക്ഷ്വൽ അസോൾട്ട് മാത്രമല്ല എന്ന് പലരും മനസിലാക്കിയിട്ടില്ല. എല്ലാവരുടേയും വിചാരം മീ ടൂ എന്ന് പറയുന്നത് ഫിസിക്കലി അറ്റാക്ക് ചെയ്യുക എന്നത് മാത്രമാണെന്നാണ്. ഒരാളോട് പോയിട്ട് എനിക്ക് സെക്സ് ചെയ്യാൻ താത്പര്യമുണ്ടെന്ന് ചോദിക്കുന്നത് പോലും മീ ടൂ ആണ്.

ഇപ്പോഴും ഇത്തരം സെക്സ് ജോക്ക്സ് പറയുന്നവർ ഉണ്ട്. നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഉണ്ട്. സ്ത്രീകൾ ഇരിക്കുന്ന സമയത്ത് ഓപ്പൺ ആയി സെക്സ് ജോക്ക്സ് പറയുന്നവർ. അതൊക്കെ ഹറാസ്മെന്റാണ്, വെർബൽ ഹറാസ്മെന്റാണ്. ഒരിക്കലും ചെയ്യാൻ പാടില്ല. നമ്മൾ ഉദ്ദേശിച്ചത് എന്താണെന്നതല്ല, അതാണ് സത്യം.

ആ പ്രായത്തിൽ ഞാൻ മനസിലാക്കാത്ത കാര്യങ്ങളാണ് ഇത്. മീ ടൂ മൂവ്മെന്റിനെ കുറിച്ച് ഞാൻ ചെയ്തതൊക്കെ തിരിച്ചറിയുകയും സ്ത്രീകളെ മനസിലാക്കാനും ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് പിന്നീടാണ്.

ഒരു സ്ത്രീയെ അൺ കംഫർട്ടബിൾ ആക്കുന്ന രീതിയിൽ നോക്കുന്നത് പോലും വലിയ ഒഫൻസാണ്. ഇത് ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട്. എന്നെ കണ്ണുരുട്ടി തിരിച്ച് നോക്കിയവരുണ്ട്. ബെംഗളൂരുവിലൊക്കെ നോർത്ത് ഇന്ത്യൻ പിള്ളേരെ പിറകെ പോയ് വായ്നോക്കിയിട്ടുണ്ട്. ഒരു പരിധിവിട്ടുള്ള വായ്നോട്ടം മീ ടൂ ആണ്. ഒരു സ്ത്രീയെ അത് അൺ കംഫർട്ടിബിൾ ആക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഹറാസ്മെന്റാണ്.

അന്ന് അവിടെ ബ്രിഗേഡ് റോഡിൽ നോർത്ത് ഇന്ത്യൻ പെൺകുട്ടികളെ വായ്നോക്കിയവരിൽ ഭൂരിഭാഗവും മലയാളികൾ ആണെന്നതുകൂടിയാണ് കാര്യം. അതെന്താണ്? ഇവിടെ മാത്രമേ ഇങ്ങനെ പൊത്തിപ്പിടിച്ച് മൂടി വളർത്തിയിട്ടുള്ളൂ. ഇത് പുറമെ പോയി കാണുന്ന സമയത്ത് അവന് കൗതുകമാണ്. മിനി സ്‌കർട്ട് ഇട്ടുപോകുന്നതും മറ്റും കാണുമ്പോൾ. നമ്മുടെ നാട്ടിലേ ഈ പ്രശ്നമുള്ളൂ. അവനാണ് സെക്ഷ്വലി ഏറ്റവും കൂടുതൽ ഫ്രസ്ട്രേറ്റഡ് ആയി നിൽക്കുന്നത്.

സെൻസിറ്റീവ് ആയ വിഷയത്തെ ഞാൻ സില്ലിയായി പറഞ്ഞു എന്നതാണ് അന്ന് അത്രയും വിവാദം ഉണ്ടായത്. ഇപ്പോൾ എനിക്ക് ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത് വിശദീകരിച്ചു എന്ന് മാത്രം,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments