കെ.എസ്.ഇ.ബി 1-2 ഗോകുലം കേരള എഫ്.സി
കേരള പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും ഗോകുലം കേരള എഫ്.സിയുടെ ഷെല്‍ഫില്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ തിരിച്ചുവരവിന്റെ കരുത്തുമായി കളിച്ച കെ.എസ്.ഇ.ബിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഒരോ ഗോള്‍വീതം അടിച്ച് തുല്യത പാലിച്ചു.
കളി അധികസമയത്തേക്ക് നീണ്ടു. 54ാം മിനുട്ടില്‍ എം.വിഗ്‌നേഷ് കെ.എസ്.ഇ.ബിക്കായി ലീഡെടുത്തപ്പോള്‍ 80ാം മിനുട്ടില്‍ പകരക്കാരൻ നിംഷാദ് റോഷനിലൂടെ ഗോകുലം ഗോള്‍ മടക്കി. എക്‌സ്ട്രാ ടൈമിന്റെ ആദ്യമിനുട്ടില്‍ തന്നെ ഗണേഷന്‍ ഗോകുലത്തിന്റെ വിജയഗോള്‍ കുറിച്ചു. സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീട നേട്ടം.
2018ല്‍ ആദ്യമായി ലീഗ് ചാമ്പ്യന്‍മാരായ ടീം കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റിരുന്നു. ചാമ്പ്യന്‍ നേട്ടത്തോടെ രണ്ടു തവണ കെ.പി.എല്‍ കിരീടം നേടുന്ന ടീമെന്ന എസ്.ബി.ഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു.
ഗോകുലത്തിൻ്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്കോറർ (8). ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്.സി ഫയർപ്ലേ അവാർഡ് നേടി.