Pravasimalayaly

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡന ആരോപണം; സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന കമ്മിറ്റി

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡന ആരോപണത്തില്‍ സംഘടനക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. പെണ്‍കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ നിയമസഹായം നല്‍കും. പൊലീസിനെ സമീപിക്കാന്‍ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കുറ്റക്കാരനാണെങ്കില്‍ ആരെയും സംരക്ഷിക്കില്ല. പരാതി പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കില്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന വിവേകിനെതിരായ നടപടി സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റത്തിനാണ്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ വിവേക് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു. അതിനെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി ലഭിച്ചു. അക്കാര്യത്തില്‍ സംഘടനാപരമായി നടപടിയും എടുത്തുവെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മിഷനുകള്‍ ഉളള സിപിഐഎം, യൂത്ത് കോണ്‍ഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ടെന്ന് സംസ്ഥാന സമിതി വ്യക്തമാക്കി.

Exit mobile version