മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്. അക്‌സർ പട്ടേലിന്റെ ബൗളിങ് മികവിലാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്.
21.4 ഒാവറിൽ 38 റൺസ് വഴങ്ങി അക്‌സർ ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. രവിചന്ദ്ര അശ്വിൻ 16 ഒാവറിൽ 26 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റുകളുമെടുത്തു. കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ ഇശാന്ത് ശർമ ഒരു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ സാക് ക്രൗളി (53), ജോ റൂട്ട് (17), ഫോക്സ് (12), ജോഫ്ര ആർച്ചർ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടമാവാതെ എഴോവറിൽ പത്ത് റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ബാറ്റ് ചെയ്യുന്നത്.