ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽ നാടൻ. വീണയുടെ സ്ഥാപനമായ ഹെക്‌സാ ലോജികിൻറെ വെബ്‌സൈറ്റിലെ തിരുത്തിയ വിവരങ്ങൾ വാർത്താസമ്മേളത്തിൽ അദ്ദേഹം പുറത്തുവിട്ടു. പിഡബ്ല്യുസി ഡയറക്ടർ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്‌സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു.പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സ്വപ്നയെ നിയമിച്ചത് പിഡബ്ലുസി വഴി അല്ലെന്നു മുഖ്യമന്ത്രിക്ക് പറയാൻ ആകുമോ. പിഡബ്ലുസിക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി.പലതിനും സുതാര്യത ഇല്ല. വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
പിഡബ്ലുസിക്കെതിരെ ആരോപണം ഉണർന്നപ്പോൾ വീണയുടെ ഹെക്സാ ലോജികിന്റെ പ്രധാന വ്യക്തി ജയിക് ബാല കുമാർ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റിൽ ഇത് രേഖപെടുത്തി. മെയ് 2020 നു വെബ് സൈറ്റ് ഡൌൺ ആയി. പിഡബ്ലുസി ക്കെതിരെ ആരോപണം വന്നപ്പോൾ.ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ് അപ് ആയത്. മെയ് 20 നു വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല.എന്ത് കൊണ്ടാണ്ജയിക്‌നെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയത്. ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോൾ പച്ചകള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു.പറയാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി അവസരം നൽകിയില്ല.സൈറ്റിൽ വിവരം മാസ്‌ക് ചെയ്തു. ഇപ്പോൾ ഏത് വെബ് സൈറ്റിൽ മാറ്റം വരുത്തിയാലും കണ്ടെത്താം. വെബ് aarkiv വഴി.107 തവണ സൈറ്റിൽ മാറ്റം വരുത്തി
2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങനെ ആയിരുന്നു എന്ന് നോക്കുമ്പോൾ അറിയാം.സിംഗിൾ ഡയറക്ടർ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്സാ ലോജിക്.നോമിനി ആയി ഉള്ളത് ‘അമ്മ കമല വിജയൻ. വീണ ഫൗണ്ടർ.താഴെ കൺസൾട്ടൻറ് ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റർ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടർ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോൾ ഈ വിവരം മാറ്റപെട്ടു. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കേസ് എടുക്കാൻ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴൻനാടൻ പറഞ്ഞു.