Pravasimalayaly

കാട്ടില്‍ തെക്കേതില്‍ ജലരാജാവ്; 68-ാമത് നെഹ്റുട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്

പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ ജലരാജാക്കാന്മാരായി കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍. 68-ാമത് നെഹ്റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറിഞ്ഞ കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടില്‍ തെക്കേതില്‍ കിരീടം സ്വന്തമാക്കിയത്.

പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി.

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനലില്‍ ഉണ്ടായിരുന്നത്.

Exit mobile version