Pravasimalayaly

എഴുത്തുകാരനും ചലച്ചിത്ര നിര്‍മാതാവുമായ മലപ്പുറം വണ്ടൂർ സ്വദേശി മസ്‌കറ്റില്‍ മരണപ്പെട്ടു

.

മസ്‌കറ്റ്:

എഴുത്തുകാരനും മുൻകല ചലച്ചിത്ര നിര്‍മാതാവുമായിരുന്ന മലപ്പുറം വണ്ടൂർ ഹൈസ്കൂൾ ഗ്രൗണ്ടിന് മുൻവശം താമസിച്ചിരുന്ന വലിയകത്ത് ബദറുദ്ദീന്‍ (81) കഴിഞ്ഞ ദിവസം ഒമാനിലെ മസ്‌കറ്റില്‍ മരണപ്പെട്ടു.

കോളേജ് പഠനത്തിന് ശേഷം മുംബൈയിലെ ആറ്റമിക് എനര്‍ജിയിലെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് അദ്ദേഹം മസ്‌കറ്റില്‍ എത്തിയത്.

മസ്‌കറ്റിലെ സവാവി ഗ്രൂപ്പില്‍ മാനേജിങ് ഡയറക്ടറായി ജോലി ചെയ്ത് വരികയായിരുന്നു.

1985 ൽ ‘ഫിര്‍ ആയി ബര്‍സാത്’ എന്ന ഹിന്ദി ചിത്രവും ‘കോട’ എന്ന നോവലിനെ ആസ്പദമാക്കി മലയാള സീരീയലും നിര്‍മിച്ചിട്ടുണ്ട്. ‘അത്താണി’, ‘കോട’, ‘കാരയ്ക്കാത്തോട്ടം’ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ: വലിയകത്ത് റുഖിയ്യ,
മക്കള്‍: ഷാഹിന്‍, ഖയസ്, ആസ്മ, ദീന.
മരുമക്കള്‍: ഉമ്മര്‍കുട്ടി കുന്നുമ്മല്‍, അബ്ദുല്ല, ബാസില്‍ കുരുവങ്ങാടന്‍, സന.

Exit mobile version