Pravasimalayaly

ടെക്‌സാസിലെ സ്‌കൂളില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 18ആയി, കൊല്ലപ്പെട്ടവരില്‍ മൂന്ന് അധ്യാപകരും

അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രൈമറി സ്‌കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ അകലെയുള്ള ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്‌കൂളിലാണ് സംഭവം.

രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണകാരി വെടിയുതിര്‍ത്തത്. ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിവച്ചത്. ഇയാളെ പൊലീസ് വെടിവെച്ച് കൊന്നു. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. നടന്നത് വലിയ കൂട്ടക്കുരുതിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഇനിയും ഇത്തരണം സംഭവങ്ങളുണ്ടാവുന്നത് അം?ഗീകരിക്കാന്‍ കഴിയില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കമല ഹാരിസ് പറഞ്ഞു.

Exit mobile version