Pravasimalayaly

‘ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ തന്റെ മകനുമുണ്ട്,എന്നെയും വെട്ടെടാ എന്ന് പറഞ്ഞപ്പോള്‍ അച്ഛനാണ് മാറ്റ് എന്ന് പറഞ്ഞു ‘ ; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍

സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ തന്റെ മകനുമുണ്ടെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് സുരേഷ്. 8 പേരുടെ സംഘമാണ് വന്നതെന്നും എല്ലാവരുടേയും കയ്യില്‍ ആയുധമുണ്ടായിരുന്നു എന്നും സുരേഷ് പറഞ്ഞു.

‘തങ്ങള്‍ രാവിലെ ദേശീയപതാക ഉയര്‍ത്താനും കുട്ടികള്‍ക്ക് മിഠായി വിതരണം നടത്താനുമൊക്കെയായാണ് പൈസയൊക്കെ പിരിവെടുത്ത് വന്നത്. അവര്‍ എല്ലാവരുടേയും കയ്യില്‍ രക്ഷാബന്ധന്‍ ഉണ്ടായിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ നവീന്‍ എന്നയാള്‍ പറഞ്ഞു, ‘ഷാജഹാനേ നിനക്ക് പണിയുണ്ട്’ എന്ന്. ശബരിയാണ് ആദ്യം ഷാജഹാന്റെ കാലിനിട്ട് വെട്ടിയത്. പിന്നാലെ അനീഷ് വന്ന് വെട്ടി. അതിന് പിന്നാലെ തന്റെ മകന്‍ സുജീഷ് വന്ന് വെട്ടി. ഒരു വെട്ടിന് തന്നെ ഷാജഹാന്‍ വീണു’.

‘ഷാജഹാനെ വെട്ടുന്നത് കണ്ട് താന്‍ ഓടിച്ചെന്നു. എന്നെയും വെട്ടെടാ എന്ന് പറഞ്ഞ് കൂട്ടുകാരന്റെ ദേഹത്തേക്ക് വീണു. തന്നെക്കൂടി കൊല്ലാന്‍ ആരോ പറഞ്ഞു. അപ്പോള്‍ മകന്‍ സുജീഷ് പറഞ്ഞു, ‘അച്ഛനാണ് മാറ്റ്’ എന്ന്. ശേഷം അവരെല്ലാം തിരിച്ചോടി. താന്‍ ഷാജഹാനെയും തൂക്കി ആശുപത്രിയിലേക്ക് ഓടി. ശബരിയും അനീഷും പാര്‍ട്ടി അംഗങ്ങളായിരുന്നു. എന്റെ കണ്‍മുന്നിലാണ് എന്റെ സുഹൃത്തിന്റെ മരണം’. എല്ലാവരും മദ്യപിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.

Exit mobile version