തൊടുപുഴയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരി ഭർത്താവ് അറസറ്റിൽ. തൊടുപുഴയിലാണ് സംഭവം. വെങ്ങല്ലൂർ കളരിക്കുടിയിൽ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം ഇവരുടെ സഹോദരി ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ (64) വാഴക്കുളം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച വൈകിട്ട് ഏഴിന് വെങ്ങല്ലൂർ ഗുരു ഐടിസി റോഡിലാണ് സംഭവം.
വെങ്ങല്ലൂരിൽ പുതുതായി നിർമിക്കുന്ന വീട്ടിൽനിന്ന് സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഹലീമ. വഴിയിൽ കാത്തുനിന്ന ഷംസുദ്ദീൻ വാക്കത്തികൊണ്ട് ഹലീമയെ വെട്ടി. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റുതൂങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയെങ്കിലും മരിച്ചു
ഷംസുദ്ദീനും ഭാര്യയും രണ്ടുവർഷമായി അകന്നു കഴിയുകയാണ്. ഭാര്യ അകലാൻ കാരണം ഹലീമയാണെന്ന് ഷംസുദ്ദീൻ കരുതി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
തൊടുപുഴയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു; സഹോദരി ഭർത്താവ് അറസ്റ്റിൽ
RELATED ARTICLES